2025, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

 LEAVE

 

Pothoppuram Kesavan Jayanthan

14 02 23

 

Characters:

Neelan – short for Neelakandan

Paru – short for Parvathi

Nandi – The bullock

 

(When the curtain rises, Neelan and Paru are laughing over some jokes.)

 

“Tak … tak … tak”

 

Paru: “Come in.”

(Nandi enters. Salutes both.)

Neelan: “Yes?”

Nandi: “Eh … eh … Want to tell you something.”

Paru: “What is that ‘something’?”

Nandi: “I understand you don’t have any journeys planned for the next few days.”

Neelan: “So what? This happens often.”

Nandi: “Yes, still …”

Paru: “Why is there a ‘still…’?”

Nandi: “Eh … eh … a week’s leave …”

Paru: “Why do you want a week’s leave?”

Nandi: “To visit Earth. Just to stroll around.”

Neelan: “Mmm. This happens every year around this time. What is so special at this time on Earth?”

Nandi: “Well, nothing special …” (Blushes)

Neelan: “Mmm. All right. But not more than a week.”

 

(Nandi departs after saluting both.)

 

Neelan: “Nandi was very upset for the past several days.”

Paru: “Yes, I had noticed it, too.”

Neelan: “How does he look now?”

Paru: “Has regained his previous happiness and enthusiasm.”

Neelan: “What do you think has happened?”

Paru: “I don’t know, what is it?”

Neelan: “A country in Earth worships the cow: Bharat.”

Paru: “Yes, that is where Kashi and Rameswaram are located.”

Neelan: “Yes. The government there issued a proclamation.”

Paru: “What proclamation?”

Neelan: “From now onwards everybody should hug cows on Valentine’s Day.”

Paru: “O yeah? Then?”

Neelan: “When it reached the media they added a little masala to it.”

Paru: “Means?”

Neelan: “Males should hug and kiss cows and females should hug and kiss bullocks.”

Paru: “That’s interesting. Then?”

Neelan: “VVVIPs booked the most beautiful cows and healthy bullocks at hefty prices and even paid advances.”

Paru: “Yeah? Then what happened?”

Neelan: “Nandi has a crush there and she is the most beautiful cow in the whole counry.”

Paru: “Then?”

Neelan: “Well, she has been booked by most of the VVVIPs.”

Paru: “Then what happens to Nandi?”

Neelan: “That is why Nandi was quite upset for the past several days. Worried sick whether his turn would come at all.”

Paru: “All right. But then how is he the previous self now?”

Neelan: “Haven’t you seen today’s newspaper?”

Paru: “O, no, I didn’t have the time. You tell me.”

Neelan: “That proclamation has been withdrawn.”

Paru: “Okay, okay. So that is why.”

Neelan: “Now no VVVIP will come in between them.”

Paru: “Yes, that is right.”

 

(Neelan and Paru look at each other and smiles.)

 

(Curtain) 

2025, ഫെബ്രുവരി 27, വ്യാഴാഴ്‌ച

അകവൂർ രാജൻ

ശ്രീ (പിന്നീട് ഡോക്ടർ) അകവൂർ നാരായണൻ ഡൽഹിയിലെ അശോക് വിഹാറിൽ താമസിച്ചിരുന്നപ്പോൾ പല തവണ അവിടെ പോയിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വിലാസമാണ് IB/12B, അശോക് വിഹാർ. അവിടെ വച്ചാണ് ഗൗരി ഏടത്തിയേയും രാജനേയും അനുജനേയും ആശയേയും കാണുന്നതും പരിചയപ്പെടുന്നതും (ഞാൻ അപ്പോൾ ജോലി ചെയ്തിരുന്ന ഓഫീസിൽ ആശ പിന്നീടു കുറച്ചു നാൾ ജോലി ചെയ്യുകയുണ്ടായി). ഏകദേശം ഒരേ പ്രായക്കാരായിരുന്നതിനാൽ രാജനോട് അല്പം കൂടുതൽ അടുപ്പമുണ്ടായിരുന്നു എന്നു തോന്നുന്നു. ഞങ്ങൾ തമ്മിൽ ഏതാനും മാസത്തെ പ്രായവ്യത്യാസമേയുള്ളൂ എന്ന് ഈയിടെ മനസ്സിലായി.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കു വെടിയേറ്റെന്ന വാർത്ത മൂലം 1984ലെ ഒക്ടോബർ ദിനത്തിൽ ഡൽഹി മുഴുവൻ തരിച്ചു നിന്നപ്പോൾ, കേട്ട വാർത്ത ശരിയാണോയെന്നറിയാൻ PTI-യിൽ ജോലി ചെയ്തിരുന്ന രാജനെ വിളിച്ചു ചോദിച്ചു. വാർത്ത രാജൻ സ്ഥിരീകരിച്ചപ്പോൾ, വെടി ഏൽക്കുക മാത്രമല്ല, മരണവും സംഭവിച്ചു എന്നുള്ള വിവരം പറഞ്ഞ് ഓഫീസിലെ സഹപ്രവർത്തകരുടെയിടയിൽ അൽപ്പം മേനി നടിക്കാനും ഈയുള്ളവനു കഴിഞ്ഞു! (സർക്കാർ ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചത് വൈകീട്ട് ആറു മണിക്കാണ്.)

രാജൻ ജോലി സംബന്ധമായി മുംബൈയിലേക്ക് പോയതിനു ശേഷം ഞങ്ങൾ തമ്മിലുള്ള ഭൗതികമായ സമ്പർക്കം കുറഞ്ഞു എന്നു പറയാം. എങ്കിലും മനസ്സിൻറെ പരിശുദ്ധമായ ഒരു കോണിൽ രാജൻ എന്നുമുണ്ടായിരുന്നു. പല പരിചയങ്ങളും, പ്രത്യേകിച്ച് സുഹൃത്ബന്ധങ്ങൾ, അങ്ങനെയാണ്. പതിവായി സമ്പർക്കമില്ലെങ്കിലും അതു കനലായി അവിടെ ഉണ്ടാകും. ചാരം മൂടിക്കിടക്കും. ഒരു ചെറിയ കാറ്റു മതി, ചാരത്തെ ഊതിപ്പറപ്പിച്ച് കനലിനു പൂർവ്വാധികം തേജസ്സോടെ ജ്വലിക്കാൻ.

ഈയുള്ളവൻ ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്കു തർജ്ജമ ചെയ്ത് 1981- 'കുങ്കുകം' വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൻറെ സ്ഥാപക ഡോ. ഐഡ സ്കഡ്ഡറിൻറെ ഒരു ലഘു ജീവചരിത്രം, ഒരു പുസ്തകമാക്കി സ്വയം പ്രസിദ്ധീകരിക്കുകയുണ്ടായി. അത് (കോവിഡ് കാലത്ത്) തൃശ്ശൂർ ബ്രഹ്മസ്വം മഠം പ്രസിഡണ്ട് അഡ്വക്കേറ്റ് പാഴൂർ പരമേശ്വരനുമൊത്ത് ഓൺലൈനായി പ്രകാശിപ്പിക്കാൻ രാജനോട് അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം വിനയപൂർവ്വം പറഞ്ഞു, 'പ്രസിദ്ധനായ അച്ഛൻറെ മകൻ എന്നുള്ളതിൽ കവിഞ്ഞ യോഗ്യതയൊന്നും എനിക്കില്ല'. ഒരൽപം നിർബ്ബന്ധിക്കേണ്ടി വന്നു സമ്മതിക്കാൻ.

 പിന്നീട് അകവൂരിൻറെ വിയോഗത്തിനു ശേഷം അമ്മയോടൊപ്പം മക്കളും നാട്ടിലേക്കു താമസം മാറ്റിയപ്പോൾ മയൂർ വിഹാറിലുള്ള വീട് വാടകയ്ക്കു കൊടുക്കുന്നതു സംബന്ധിച്ചും രാജൻ ഒന്നു രണ്ടു തവണ ബന്ധപ്പെട്ടിരുന്നു.

ഇന്നലെ രാജൻറെ വിയോഗവാർത്ത കേട്ടപ്പോൾ ആദ്യം വിശ്വാസം വന്നില്ല. പിന്നീട് ഒരു വിങ്ങൽ. ഒരു തേങ്ങൽ. ധാരാളം പേരുടെ മരണങ്ങളെപ്പറ്റി കേൾക്കാറുണ്ടെങ്കിലും, നിത്യമായ, അനിവാര്യമായ സത്യം മരണം മാത്രമേയുള്ളു എന്നറിയാമെങ്കിലും, അടുത്തറിയാവുന്നവർ യാത്ര പറയുമ്പോൾ ഉള്ളിൽ ഒരു മുള്ളു കൊള്ളുന്നതുപോലെ തോന്നും.

രാജൻറെ അകാലവേർപാട് സഹിക്കാൻ ഗൗരി ഏടത്തിക്കും ശ്രീദേവിക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ജഗദീശ്വരൻ കരുത്തു നൽകട്ടെ!

2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

*അവദിപ്പിറ്റേന്ന്

08 03 23

 

താമസിച്ചു, എഴുന്നേൽക്കാൻ.

ഇന്നലെ അവദി (അന്താരാഷ്ട്രവനിതാദിനം) ആയിരുന്നല്ലോ.

കൂട്ടുകാർക്ക്,

കൂട്ടുകാരല്ലാത്തവർക്ക്,

അറിയുന്നവർക്ക്,

അറിയാത്തവർക്ക്,

എല്ലാ സമൂഹമാദ്ധ്യമങ്ങളിലും,

എല്ലാ ഗ്രൂപ്പുകളിലും,

അവദി ആശംസകൾ അയച്ചു.

വരുന്ന ആശംസകൾക്കൊക്കെ മറുപടിയും കൊടുത്തു.

കിടന്നപ്പോൾ ഏറെ വൈകി.

 

ജയശ്രി നേരത്തെ എണീറ്റെന്നു തോന്നുന്നു.

ചായയ്ക്കെന്താ ഒരു താമസം??

വനിതാദിനത്തിൻറെ അഹങ്കാരത്തിൽ ചായയിടേണ്ടെന്നു വച്ചോ?

ഹേയ്, അതാവില്ല.

അങ്ങനെ അഹങ്കരിക്കുന്ന കൂട്ടത്തിലൊന്നും അല്ല.

 

അടുക്കളയിലുണ്ടാകും.

അവിടെ ഇല്ലല്ലോ!

കുളിമുറിയിലും ഇല്ല.

ബാല്കണികളിലെങ്ങുമില്ല.

ങേ, ഇതെവിടെപ്പോയി ഇത്ര രാവിലെ?

അതും പറയാതെ?

ഇനി പാലു വാങ്ങാനോ മറ്റോ … ?

 

പുറത്തേക്കുള്ള വാതിൽ തുറന്നിട്ടില്ല.

അകത്തുനിന്നു കുറ്റിയിട്ടതു തൊട്ടിട്ടുപോലുമില്ല.

ആകപ്പാടെ ഒരു വെപ്രാളം.

ഒന്നും മനസ്സിലാകുന്നില്ല.

മൊബൈലിൽ വിളിച്ചുനോക്കി.

ബെല്ലടിച്ചപ്പോൾ സമാധാനമായി.

ഇപ്പോളെടുക്കും.

പക്ഷേ ഫോൺ അടിച്ചത് മുറിയിൽ നിന്ന്.

ആ സമാധാനവും പോയിക്കിട്ടി.

 

എല്ലായിടത്തും വീണ്ടും നോക്കി.

ഇല്ല. ഒരിടത്തുമില്ല.

എന്തു വേണമെന്നൊരു രൂപവുമില്ല.

ഒന്നു വെളിയിലിറങ്ങി നോക്കാം.

ഏഴാം നിലയിലാണു ഫ്ലാറ്റ്.

വെളിയിലെ ഇടനാഴിയിലേക്കിറങ്ങി.

തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരനും മകനും വരാന്തയിലുണ്ട്.

അവരും പരിഭ്രമിച്ചിരിക്കുന്നു.

 

"എന്തു പറ്റി, ശർമ്മാജി?"

"അത് ... അത് ... ബീബിജിയെ (ഭാര്യയെ) കാണുന്നില്ല."

"ങേ, എൻറെ ഭാര്യയേയും കാണുന്നില്ലല്ലോ."

അപ്പോഴാണു ശ്രദ്ധിച്ചത്, മറ്റു ഫ്ളാറ്റുകളിലും പുരുഷന്മാരെല്ലാം വെളിയിലിറങ്ങി നിൽക്കുന്നു.

ഇടനാഴികളിലും താഴെ ഗ്രൗണ്ടിലും കൂട്ടം കൂടി നിൽക്കുന്നു.

എല്ലാവരുടേയും മുഖങ്ങളിൽ പരിഭ്രമം തെളിഞ്ഞു കാണാം.

 

ആരോ താഴെ നിന്നു വിളിച്ചു ചോദിച്ചു, "ജയന്തൻജീ, അങ്ങയുടെ ഭാര്യ വീട്ടിലുണ്ടോ?"

വേവലാതിയോടെ പറഞ്ഞു,"ഇല്ല."

അയാൾ പറഞ്ഞു, "സൊസൈറ്റിയിലെ ഒരു ഫ്ലാറ്റിലും ഒരു സ്ത്രീ പോലും ഇല്ല".

ആരോ പറഞ്ഞു, ലോകത്തിൽ ഒരിടത്തും ഒരു സ്ത്രീ പോലുമില്ലെന്ന് വാർത്തയിലുണ്ടത്രേ!

ഈശ്വരാ ഇതെന്തു മറിമായം?

എല്ലാവരും പരസ്പരം നോക്കി.

ആർക്കും ഒന്നും പറയാനില്ല, പറയാനറിയില്ല.

 

പെട്ടെന്ന് ആകാശത്ത് അതിശക്തമായ പ്രകാശം,

സ്ത്രീശബ്ധത്തിൽ ഒരു അശരീരിയും.

"ഹേ, വിഡ്ഢികളായ പുരുഷന്മാരേ,

മാർച്ച് എട്ടു മാത്രം ഞങ്ങളുടെ ദിവസം.

മറ്റു ദിവസങ്ങളിലൊന്നും ഞങ്ങളെ വേണ്ടല്ലോ.

അതുകൊണ്ട് ഞങ്ങൾ പോകുന്നു.

ഇനി അടുത്ത മാർച്ച് എട്ടിനു കാണാം."

 

അശരീരി നിലച്ചു.

പ്രകാശം മറഞ്ഞു.

അതോടെ ഭൂമി ഭയങ്കരമായി കുലുങ്ങി.

ഏഴാം നിലയുടെ ഇടനാഴിയിൽ നിന്നു താഴേക്ക്.

താഴെ വീണതും ബോധം മറഞ്ഞു.

കൂടി നിന്നിരുന്നവർ കുലുക്കി വിളിച്ചു.

 

കണ്ണു തുറന്നപ്പോൾ ജയശ്രി എന്നെ പിടിച്ചു കുലുക്കുന്നു.

"എന്താ കിടന്നു പിച്ചും പേയും പറയുന്നത്?

പാതിരാത്രി വരെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും.

എന്നിട്ട് ബാക്കിയുള്ളവരെ ഉറങ്ങാനും സമ്മതിക്കില്ല."

 

-------------

*അവദി: അന്താരാഷ്ട്രവനിതാദിനം

പറയാത്ത 'കഥ'

13 ഏപ്രിൽ 2021

 ഞാൻ കുറച്ചു ദിവസങ്ങളായി മുഖപുസ്തകത്തിൽ കാര്യമായി ഒന്നും പോസ്റ്റ് ചെയ്യാറില്ല. ചില പ്രതികരണങ്ങൾ മാത്രം ഇട്ടിരുന്നു. അവിചാരിതമായി ഇന്നലെ വൈകീട്ട് ചിലരൊക്കെ എൻറെ 'കഥ' 'ഇഷ്ട’പ്പെടാൻ തുടങ്ങി! സാധാരണയായി ഞാൻ മുഖപുസ്തകത്തിലെ കഥയിൽ ('story' in facebook) ഒന്നും ഇടാറില്ല. അതുകൊണ്ടു തന്നെ സുഹൃത്തുക്കൾ ഇഷ്ടപ്പെട്ടകഥ’ എന്താണെന്നറിയാൻ തിടുക്കമായി.  'കഥ' കണ്ടു പിടിച്ചു. എന്താണു സംഭവിച്ചതെന്നു മനസ്സിലായപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല!

 രണ്ടാഴ്ചയായി പൂനെയിൽ മൂത്ത മകന്റേയും കുടുംബത്തിന്റേയും കൂടെയാണ് താമസം. ചിലർക്കൊക്കെ തോന്നിയേക്കാം, 'ആഹാ, പഷ്ട്! മഹാരാഷ്ട്രയിൽ പോയി താമസിക്കാൻ പറ്റിയ സമയം!' അപ്പോൾ ഉയരാവുന്ന ചോദ്യം:എങ്കിൽ ഏതാണ് പോയി താമസിക്കാൻ ഏറ്റവും പറ്റിയ, അല്ലെങ്കിൽ മഹാരാഷ്ട്രയേക്കാൾ നല്ല, സ്ഥലം?’ ഭാരതം മുഴുവനും ഗൗരവതരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമയമല്ലേ? അതുകൊണ്ട് ഏറ്റവും നല്ലത് നാലു വയസ്സുകാരൻ കൊച്ചുമകനുള്ള സ്ഥലം തന്നെ. അവനും ജോലിക്കാരായ മാതാപിതാക്കൾക്കും നോയിഡയിൽ ഞങ്ങളുടെ കൂടെ വന്നു താമസിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ ഇതാ ഇവിടെ.

 ഇന്നലെ എൻറെ മൊബൈൽ എടുത്ത് കാണുന്ന ചിഹ്നങ്ങളിലെല്ലാം കുത്തി കളിക്കാൻ തുടങ്ങി. അതിനിടയിൽ എൻറെ വാട്ട്സാപ്പ് സന്ദേശങ്ങളിലെ ചില ഫോട്ടോകൾ കണ്ടു. അതിൽ കണ്ട കൃഷ്ണൻറെ ഒരു ഫോട്ടോയിൽ വേറൊരു ചിഹ്നം ഉപയോഗിച്ചു നിറം കൊടുത്ത് അലങ്കരിക്കാൻ തുടങ്ങി. അതിൻറെ മുകളിൽ രണ്ടു സ്റ്റിക്കറും ഒട്ടിച്ചു. പിന്നെയും ഏതൊക്കെയോ ചിഹ്നങ്ങൾ അമർത്തുന്നതിനിടയിൽ ഫോട്ടോ പെട്ടെന്ന് അപ്രത്യക്ഷമായി. അത് അവനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു, "മുത്തശ്ശൻ, മുത്തശ്ശൻ, വോ കൃഷ്ണ കാ ഫോട്ടോ കഹാം ഹേ?" (മുത്തശ്ശാ, മുത്തശ്ശാ, കൃഷ്ണൻറെ ഫോട്ടോ എവിടെയാ?) മലയാളം അറിയില്ലെങ്കിലും എന്നെ മുത്തശ്ശൻ എന്നു വിളിക്കാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാനും കുറെ ശ്രമിച്ചെങ്കിലും ഫോട്ടോ കണ്ടുപിടിക്കാൻ സാധിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ, എല്ലാ കുട്ടികളേയും പോലെ അവനതു മറന്നു. എല്ലാ വയസ്സന്മാരേയും പോലെ ഞാനും.

 വൈകുന്നേരമായപ്പോഴേക്കും ഞാൻ ഇടാത്ത കഥക്കു ലൈക്കുകൾ! അവൻ അമർത്തിയ ഏതോ ഒരു ചിഹ്നത്തിൽക്കൂടി പടം എൻറെ 'കഥ'യായിത്തീർന്നു! അറുപതിലേറെ പേർ കാണുകയും ചെയ്തു!

 ചക്കരേ (അങ്ങനെയാണു ഞാൻ അവനെ വിളിക്കുന്നത്), 'കഥ'ക്ക് വളരെ വളരെ നന്ദി, കുട്ടാ!