05 ഫെബ്രുവരി 2023
നാടകകൃത്ത്, നോവലെഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ, പത്രാധിപർ, അദ്ധ്യാപകൻ,
ഭരണാധിപൻ –
അങ്ങു കടന്നെത്താത്ത മേഖലകളില്ല
പയറ്റാത്ത അടവുകളില്ല
വെട്ടിപ്പിടിക്കാത്ത ലക്ഷ്യങ്ങളില്ല.
ജീവിതയാത്രയിൽ ശതവർഷത്തിലെത്തിനിൽക്കുന്ന
ഓംചേരി സാറിനു ഹൃദയം നിറഞ്ഞ ആശംസകൾ!
ഇനി മുമ്പോട്ടും
ആയുരാരോഗ്യസമ്പത്സമൃദ്ധിയോടുകൂടി ലീലാസമേതനായി
അനേകവർഷം സസുഖം ജീവിക്കുവാൻ
ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ!
അങ്ങയുടെ കൃതികളുടെ നാമങ്ങൾ കൊണ്ടു തീർത്ത
ഒരു മുക്തഹാരം സമർപ്പിക്കുന്നു.
ദയവായി സ്വീകരിക്കണമെന്ന് അപേക്ഷ.
"ഈ വെളിച്ചം നിങ്ങളുടേതാകുന്നു"
പറഞ്ഞതാരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ
"തേവരുടെ ആന" പറഞ്ഞു
"സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്", എന്തെന്നാൽ
"ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു".
"കള്ളൻ കയറിയ വീ"ട്ടിൽ
"ഉലകുട പെരുമാ"ളും
"മിണ്ടാപ്പൂച്ചക"ളും
"നല്ലവനായ ഗോഡ്സെ"യും
"നോക്കുകുത്തി തെയ്യ"ങ്ങളാകുന്നു.
"യേശുവും ഞാനും"
"ഒപ്പത്തിനൊപ്പം"
"പ്രളയ"ത്തിൽ അകപ്പെട്ടപ്പോൾ,
കേരള സാഹിത്യ അക്കാദമി പുരസ്കാരം
"ലക്ഷ്യവും മാർഗ്ഗവും" അറിയാതെ നീന്തിക്കുഴഞ്ഞപ്പോൾ,
"വികാരങ്ങൾ വിചാരങ്ങൾ" എന്നിവ നഷ്ടപ്പെട്ടപ്പോൾ,
"കാഴ്ചകൾ കാഴ്ചപ്പാടുകൾ" എന്നിവ മങ്ങിത്തുടങ്ങിയപ്പോൾ,
"ആകസ്മിക"മായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പാദസ്പർശം ചെയ്തപ്പോൾ, പറഞ്ഞുപോയി,
"ഇതു നമ്മുടെ നാടാകുന്നു",
ഇവിടെയാരേയും "ചെരിപ്പു കടിക്കില്ല",
എന്തെന്നാൽ ഇവിടെയുണ്ട് സമഗ്രസംഭാവനാപുരസ്കാരവും
കേരളപ്രഭയും കലാരത്ന പുരസ്കാരവും
സാഹിത്യപ്രവർത്തകസഹകരണസംഘപുരസ്കാരവും.
"ആകാശത്തോളമെത്തിയ
കുറെ മനുഷ്യരും അനുഭവങ്ങളും", അവരോടൊപ്പം
"നാടകവും അരങ്ങും – ഇന്നലെ, ഇന്ന്, നാളെ"യും കൂടി
"അധിനിവേശ"ത്തിൻറെ
"വികാസ രേഖക"ളിൽ പരതി നടന്നപ്പോൾ "ഓംചേരിയുടെ സമ്പൂർണ്ണ കൃതികൾ"
പറഞ്ഞു, "നന്ദി ഒരു വെറുംവാക്കല്ല".
"ആകസ്മികങ്ങളുടെ ഓർമ്മച്ചെപ്പ്"
തുറന്നപ്പോൾ അതിലുണ്ടായിരുന്ന
"മൈക്രോ നാടകങ്ങളും മിനിക്കവിതകളും" വിളിച്ചുകൂവി,
"ജനശബ്ധം ദൈവശബ്ധം".
അങ്ങു കടന്നെത്താത്ത മേഖലകളില്ല
പയറ്റാത്ത അടവുകളില്ല
വെട്ടിപ്പിടിക്കാത്ത ലക്ഷ്യങ്ങളില്ല.
ഓംചേരി സാറിനു ഹൃദയം നിറഞ്ഞ ആശംസകൾ!
ആയുരാരോഗ്യസമ്പത്സമൃദ്ധിയോടുകൂടി ലീലാസമേതനായി
അനേകവർഷം സസുഖം ജീവിക്കുവാൻ
ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ!
ഒരു മുക്തഹാരം സമർപ്പിക്കുന്നു.
ദയവായി സ്വീകരിക്കണമെന്ന് അപേക്ഷ.
പറഞ്ഞതാരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ
"തേവരുടെ ആന" പറഞ്ഞു
"സൂക്ഷിക്കുക വഴിയിൽ ഭക്തന്മാരുണ്ട്", എന്തെന്നാൽ
"ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു".
"ഉലകുട പെരുമാ"ളും
"മിണ്ടാപ്പൂച്ചക"ളും
"നല്ലവനായ ഗോഡ്സെ"യും
"നോക്കുകുത്തി തെയ്യ"ങ്ങളാകുന്നു.
"ഒപ്പത്തിനൊപ്പം"
"പ്രളയ"ത്തിൽ അകപ്പെട്ടപ്പോൾ,
കേരള സാഹിത്യ അക്കാദമി പുരസ്കാരം
"ലക്ഷ്യവും മാർഗ്ഗവും" അറിയാതെ നീന്തിക്കുഴഞ്ഞപ്പോൾ,
"വികാരങ്ങൾ വിചാരങ്ങൾ" എന്നിവ നഷ്ടപ്പെട്ടപ്പോൾ,
"കാഴ്ചകൾ കാഴ്ചപ്പാടുകൾ" എന്നിവ മങ്ങിത്തുടങ്ങിയപ്പോൾ,
"ആകസ്മിക"മായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പാദസ്പർശം ചെയ്തപ്പോൾ, പറഞ്ഞുപോയി,
"ഇതു നമ്മുടെ നാടാകുന്നു",
ഇവിടെയാരേയും "ചെരിപ്പു കടിക്കില്ല",
എന്തെന്നാൽ ഇവിടെയുണ്ട് സമഗ്രസംഭാവനാപുരസ്കാരവും
കേരളപ്രഭയും കലാരത്ന പുരസ്കാരവും
സാഹിത്യപ്രവർത്തകസഹകരണസംഘപുരസ്കാരവും.
"നാടകവും അരങ്ങും – ഇന്നലെ, ഇന്ന്, നാളെ"യും കൂടി
"അധിനിവേശ"ത്തിൻറെ
"വികാസ രേഖക"ളിൽ പരതി നടന്നപ്പോൾ "ഓംചേരിയുടെ സമ്പൂർണ്ണ കൃതികൾ"
പറഞ്ഞു, "നന്ദി ഒരു വെറുംവാക്കല്ല".
തുറന്നപ്പോൾ അതിലുണ്ടായിരുന്ന
"മൈക്രോ നാടകങ്ങളും മിനിക്കവിതകളും" വിളിച്ചുകൂവി,
"ജനശബ്ധം ദൈവശബ്ധം".
👌👌👌 നല്ല സ്മരണകൾ നന്നായി എഴുതി 👍
മറുപടിഇല്ലാതാക്കൂകേശവൻ മാഷിന് അഭിനന്ദനങ്ങൾ 🌹🌹🌹
ശബ്ദം അല്ലെ?
മറുപടിഇല്ലാതാക്കൂ